2013 ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

ആളെ തിന്നുന്ന ചാനലുകാര് ,,,,,,,,

കേരളം എന്ന് കേട്ടാല് ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനക്കാര്ക്ക് വലിയ അഭിമാനമാണ്   എന്നും അവരല്ലാം ആദരിക്കുന്നവരാണ് മലയാളി എന്നും മലയാളികള്ക് വലിയ വിവരമാണ് എന്നുമാണ് മലയാളി അല്ലാത്ത മറ്റുള്ളവരുടെ വിവരം. എന്നാണ് മലയാളികള് ദരിച്ചിരിക്കുന്നത്

എന്നാല് ഒന്ന് പറയട്ടെ മലയാളിക്ക് ഒരു വിവരവുമില്ല എന്നതാണ് അവസ്ഥ, ഇങ്ങനെ പോയാല് മലയാളി എവിടെ എത്തും എന്ന് ഒരു പിടിയും ഇല്ല  ,ഒരു പക്ഷെ ലോകത്തില് ഏറ്റവും കൂടുതല് തട്ടിപ്പ് നടക്കുന്നത് കേരളത്തില് ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത് കാരണ്ണം എന്തല്ലാം തട്ടിപ്പുകളാണ് കേരളത്തില നടക്കുന്നത്
ആട്. മാഞ്ചിയം. തേക്ക് .മുതല് ടോട്ടല് ഫോര് യു . ആപ്പിള്ഫ്ലാറ്റ് . സോളാര് .വാട്ടര്ബെഡ്  പിന്നെ. r m p , മോടികെയര് തുടങ്ങി കന്നക്കല്ലാത്ത കുറെ നെറ്റ്വര്ക്കും. പിന്നെ ഓരോ നാട്ടിലും ലാഭം കൊടുക്കാം എന്ന് പറഞ്ഞു  തട്ടിപ്പും വെട്ടിപ്പും  വേറെ,
ഇതിനു എല്ലാം പുറമെയാണ് ചാനാലുകാര്  ഇറങ്ങി പുറപെട്ടു ജനങ്ങളെ പറ്റിക്കാന്. ചാനലുകാര് പറ്റിക്കുന്നത് പൈസക്ക് വേണ്ട്ടിയല്ലങ്കിലും നില നില്പ് ആണല്ലോ പ്രശ്നം,  കേരളം എന്ന ഈ ചെറിയ സംസ്ഥാനത്ത് എത്ര ചാനല് ഉണ്ട്ട്,
അതില്  തന്നെ എത്ര ന്യൂസ്‌ ചാനല് ഉണ്ട്ട് , എന്നാലോ വല്ല വാര്ത്തയും അറിയണമെങ്കില് ചിലപ്പോള് പത്രം വായിക്കന്നം ഇതാണ് ഇന്നത്തെ അവസ്ഥ.  ആരെങ്കിലും. സ. എന്ന് പറഞ്ഞാല് സരിതയാണ് എന്നും, സൊ.  എന്ന് പറഞ്ഞാല് സോളാര് എന്നും, ജോ എന്ന് പറഞ്ഞാല്  പീ സി ജോര്ജ് എന്നും  പറയുന്നവരാണ് ഇപ്പോഴത്തെ വാര്ത്ത വായനക്കാര്,
 ഒരു ആടിനെ കിട്ടിയാല്  അത് ആടല്ല എന്നും. വേണമെങ്കില് രാഷ്ട്രീയ നേതാക്കളെ വിളിച്ചു ചോദിക്കാം  എന്നു പറയുകയും എന്നിട്ട് 2 രാഷ്ട്രീയ നേതാക്കളെയും  രാഷ്ട്രീയ നിരീക്ഷകര് എന്ന് പറയുന്ന( ഒരു ചുക്കും അറിയാത്ത )2 പേരെയും വിളിക്കും എന്നിട്ട് ചോദിക്കും,
സര് ഒരു പട്ടിയെ കിട്ടി അത് ആടാണോ അതോ വേറെ വല്ലതും ആണോ, രാഷ്ട്രീയക്കാരന്  ചിലപ്പോ അത് പട്ടിയാവും അല്ലങ്കില് അത് പുലിയാവും എന്ന് പറയും ,രാഷ്ട്രീയ നിരീക്ഷകന് പറയും  നോ , നോ, അത് പട്ടിയും അല്ല പുലിയും  അല്ല അത് പൂച്ചയാണ്  എന്ന് ,
ഇതാണ് ഇപ്പോള് ചാനലുകളില് 9 മണി ചര്ച്ചകളില് നടക്കുന്നത്, ജനങ്ങളെ എങ്ങിനെ എല്ലാം പറ്റിക്കാം എന്നാണ് ചാനലുകള് ആലോചിക്കുന്നത്,ഒരു ചാനല്. ഒരു നടി മരിച്ചു എന്ന് പറയുക. അത് മറ്റുള്ള ചാനലുകള് ഏറ്റു പറയുക . പിന്നീട് ആ നടി ഞാന് മരിച്ചിട്ടില്ല  എന്ന് പറയുക,
പിന്നെ അത് ലൈവായി കാണിക്കുക. ഇവര്ക്ക് ഒന്നും ഒരു ലജ്ജയും ഇല്ലെ ? ഇങ്ങനെ എല്ലാം പറയാനും കാണിക്കാനും, .പോക്കറ്റടിക്കാരനും കള്ളനും മാത്രമല്ല സാമൂഹിക ദ്രോഹികള് ,ഇവരും ആ ഗണത്തില് പെടും എന്നാണ് എനിക്ക് പറയാനുള്ളത് ,
നല്ല ഒരു വാര്ത്ത കൊടുക്കാന് ഇവര്ക്ക് സമയം ഇല്ല .എന്തല്ലാം കോമാളി ത്തരങ്ങളാണ് ഇപ്പൊ ചാനലുകളില് വരുന്നത് മലയാളി ഹൗസ് എന്ന് പറയുക, കാണിക്കുന്നത് കുറെ അന്തം കുന്തം ഇല്ലാത്ത കുറെ കൂതറകളെ, മലയാളികളുടെ വീടുകളില്  ഇങ്ങനെയാണോ നടക്കുന്നത്, മലയാളി വീട് എന്ന് പറയാന് പോലും ഇവര്ക്ക് വല്ല ആറുഹതയും ഉണ്ട്ടോ ,
ഇനി ഇക്കിളി ഇല്ലാത്തവര്ക്ക് ഇക്കളി ആക്കാന് മറ്റു പല പ്രോഗ്രാമും നടക്കുന്നു അതിന്റെ അവതാരകാരോ കേരളത്തിലെ ഏറ്റവും വലിയ ജെർണലിസ്ട്ടുകാര് എന്ന് പറയുന്ന കൊമാളികളും, വാര്ത്ത വായിക്കുന്നവരുടെ വിജാരം കേരളം ഭരിക്കുന്നത്‌ അവരാണ് എന്നാണ് ഇങ്ങനെയും ഉണ്ടോ പൊന്തകള്,
ഉപദേശം കാരണം ഒരാള് പറഞ്ഞത്ര, ഇപ്പോ ഞാന് എല്ലാ കുരുത്തകേടും നിറുത്തി , കിടത്തം മാത്രം  അമ്മാഴിയുടെ കൂടെ ആണന്നു ,അത് പോലെയാണ് ചാനലുകാരുടെ അവസ്ഥ, പറയുന്നത് ഒന്നും കാണിക്കുന്നത് മറ്റൊന്നും( ഇനി ഞാന് അങ്ങനെ പറഞ്ഞു എന്ന് കരുതി എന്റ്റെ നേരെ കലി തുള്ളാന് വരരുത് എല്ലാ ചാനലുകാരെയും ഞാന് അങ്ങനെ പറയുന്നില്ല ഇങ്ങനെ ചെയ്യുന്നവരെ മാത്രം പറഞ്ഞതാണ് ) പിന്നെ ഇത് വല്ല ചാനലുകാരും വായിച്ചാല് നിങ്ങള് അവിടെയുള്ള എല്ലാവര്ക്കും  ഓരോ ആപ്പിള് വാങ്ങി കൊടുക്കുക ,      എന്നലങ്കിലും അവിടെ ഉള്ളവര്ക്ക് നാണം  വരട്ടേ,,,,,,,,,,,,,,,,,,,,,,,,,,,,,                                                                                                                                                                                                    പിന്നെ മംഗ്ലീഷ് ടൈപ് ചെയ്തു മലയാളം ആക്കുന്നതാണ് അതിനാല് പല പിശകും ഉണ്ട്ടാവും ക്ഷമിക്കുക....... 

2013 ഓഗസ്റ്റ് 24, ശനിയാഴ്‌ച

മലപ്പുറം എന്ന ചെറിയ വലിയ ജില്ല.......

മലപ്പുറം ജില്ല രൂപീകരിക്കപെട്ട സമയത്ത് ഒരു പക്ഷെ കേരളത്തിലെ ഏറ്റവും പിന്നോക്കം നില്കുന്ന ഒരുജില്ലയായിരിക്കാം. എന്നാല് ഇന്നോ കേരളത്തില് ഏറ്റവും കൂടുതല്  വികസനം നടക്കുന്ന ഒരു ജില്ലയായി മലപ്പുറം  മാറി ,ജില്ല രൂപീകരണ സമയത്ത് എന്തല്ലാം കൊലഹലങ്ങലായിരുന്നു .

അങ്ങനെ ഒരു ജില്ല വന്നാല് മുസ്ലിംകള് ആണ് കൂടുതല് എപ്പോയും വര്ഗീയ കുയപ്പങ്ങള് ആയിരിക്കും, അവിടെ ജീവിക്കാന് പറ്റില്ല , വളരെ പിന്നോക്ക മായിരിക്കും , ഒരു വികസനവും വരില്ല, അങ്ങനെ എന്തല്ലാം പരാതികളായിരുന്നു. ഒരു പക്ഷെ ഇന്ന് കേരളത്തിന്‌ മാത്രമല്ല. ഇന്ത്യക്ക് തന്നെ ഒരു മാത്രക ജില്ലയായി മലപ്പുറം മാറി.



എന്തായിരിക്കും കേരളത്തില് മലപ്പുറം മാത്രം ഇങ്ങനെ  മാറാന് കാരണ്ണം. മലപ്പുറം ജില്ല വരുന്ന കാലത്ത് ജില്ലയില് എന്തല്ലാം ഉണ്ടായിരുന്നു ,ഇന്നുഎന്തല്ലാംഉണ്ടട് ,6 സര്‍വ്വകലാശാല 
കാലിക്കറ്റ്‌സര്‍വ്വകലാശാല. അലീഗട്സര്‍വ്വകലാശാല. ഇഫ്ലുസര്‍വ്വകലാശാല, കാര്ഷികസര്‍വ്വകലാശാല,ആയുർവേദംസര്‍വ്വകലാശാല , മലയാളംസര്‍വ്വകലാശാല ) ഉള്ള ജില്ല ഒരു പക്ഷെ ഇന്ത്യയില് തന്നെ  മലപ്പുറം മാത്രമായിരിക്കും


ഇപ്പൊ ഇതാ മെഡിക്കല്കോളേജും ഇനി എന്തല്ലാം വരാന് ഇരിക്കുന്നു, എന്ത് കൊണ്ട്ട് മലപ്പുറം ജില്ല ഇത്ര പുരോഗതി കൈവരിച്ചു അതിനു ആരല്ലം സഹായിച്ചു എന്ന് നോക്കാം അതില് ഒന്നാമത്തെ പങ്ക് മുസ്ലിം ലീഗ് എന്ന പാര്ട്ടിക്കുതന്നെയാണ്  മലപ്പുറം ജില്ലയില് ഏറ്റവും കൂടുതല് വികസനം വന്നത് യൂ ഡീ എഫ് ഭരണ കാലത്താണ്.
അതില് മുസ്ലിം ലീഗ് എന്ന പാര്ട്ടി ഉള്ളത് കൊണ്ട്ടും വികസനം നടക്കുന്നു എന്ന് പറയാം, മുസ്ലിം ലീഗ് എന്ന പാര്ട്ടിയുടെ നേതാക്കന്മാരു എടുക്കുന്ന തീരുമാനം ഉറച്ചതും ദീര്ഗ വീക്ഷണം ഉള്ളതുമായിരുന്നു. ഒരു ജില്ലയെ എങ്ങനെ വികസനത്തില് എത്തിക്കാം എന്ന് ലീഗ് നേതാക്കല്ക്ക് നന്നായി അറിയാം അത് കൊണ്ടാന്നല്ലോ , വികസനം വന്നതും വരുന്നതും
പിന്നെ ഒരിക്കല് പോലും മലപ്പുറം ജില്ലയില് വര്ഗീയ കുയപ്പങ്ങള് ഉണ്ടായില്ല എന്നത് വലിയ ഒരു കാരിയം തന്നെയാണ്, മറ്റു ജില്ലകളിലുള്ള പല ആളുകളും പറയുന്നതായി കേട്ടിടുണ്ട്  മലപ്പുറം ജില്ലയിലാണ് ഇപ്പൊ വികസനം നടക്കുന്നത് എന്നും മലപ്പുറം ജില്ലയിലാണ് ജീവിക്കാന് സുഖം എന്നല്ലാം ,

കേരളത്തിലെ പല സമുതായിക നേതാക്കളും പറയുന്നു മലപ്പുറം ജില്ലയിലാനു വികസനം നടക്കുന്നത് എന്ന്... അതെ അതില് ഞങ്ങള് അഭിമാനിക്കുന്നു  ഞങ്ങളുടെ നേതാക്കളെ കുറിച്ച്, മലപ്പുറത്ത്‌ കോപ്പി അടിച്ചാണ് കുട്ടികള് ജയിക്കുന്നത് എന്ന് പോലും പറഞ്ഞ നേതാക്കള് ഉള്ള കേരളമാണ്
.കേരളത്തില്  ഒരു പക്ഷെ ഏറ്റവും കൂടുതല് വികസനം വരേണ്ട്ടത് ആലപ്പുഴ ജില്ലയിലാണ് കാരണ്ണം കേരളത്തില് ഏറ്റവും കൂടുതല് നേതാക്കള് ഉള്ള ഒരു ജില്ലയാണ് (ആന്റണി. ഗൗരിയമ്മ. വയലാര് രവി. അച്ചുമാമന് . തോമസ്‌ ഐസക് . k c വെന്നുകൊപാല്)ഇവരെ ഒന്നും ചെറുതായി കാണുന്നില്ല
 എന്നാലും  ഇവരല്ലം ഉണ്ടായിട്ടും എന്ത് കൊണ്ട്ട് ആലപ്പുഴയില് വികസനം വന്നില്ല എന്ന് മനസ്സിലാവുന്നില്ല , അവിടെയാണ് മലപ്പുറം ജില്ലയിലെ നേതാക്കള് വിജയിക്കുന്നത്, നല്ല നേതാക്കള് ഉണ്ടായാല് ഏതു  നാടും വികസിക്കും എന്ന് മലപ്പുറം ജില്ലയിലെ നേതാക്കള് കാണിച്ചു തരുന്നു.
മലപ്പുറം ജില്ലയിലെ ഓരോരുത്തരും അഭിമാനിക്കുന്നു നേതാക്കളെ നിങ്ങളെ കുറിച്ച്, ഇനിയും മിനിയും ഉയരങ്ങളില് എത്തട്ടെ എന്ന് പ്രാര്ത്തിക്കുന്നു .............

2013 ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

എന്തിനു വേണ്ട്ടിയാണ് മരിക്കുന്നത്,,,,,,,,,

എന്താണ് ഈജിപ്ത്തില് നടക്കുന്നത് ഓരോ ദിവസവും എത്രെ ആളുകളാണ് കൊല്ലപെടുന്നതും അപകട പെടുന്നതും . എന്തിനു വേണ്ട്ടിയാണ്  മരിക്കുന്നത് എന്നോ എന്തിനു വേണ്ടിയാണ് കൊന്നത് എന്നോ ഈ രണ്ട്ട് കൂട്ടര്കും അറിയന്നം എന്നില്ല 
 ഈജിപ്തിന്‍െറ ചരിത്രത്തില്‍ ആദ്യമായി നടത്തപ്പെട്ട സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ, ബാഹ്യശക്തികളുടെ നഗ്നമായ ഇടപെടലും ധനസഹായവും വഴി തെരുവിലിറക്കപ്പെട്ട സെക്കുലറിസ്റ്റ്-സോഷ്യലിസ്റ്റ്-നാസിറിസ്റ്റ്-നാഷനലിസ്റ്റ് വൈതാളികരുടെ ആക്രോശങ്ങളുടെ പുറത്ത്, ജൂലൈ മൂന്നിന് പ്രസിഡന്‍റ് പദവിയില്‍നിന്ന് പുറത്താക്കി
 സൈനിക അട്ടിമറിയെ ആശീര്‍വദിക്കുകയും സൈന്യം കഴിഞ്ഞദിവസം നടത്തിയ മനുഷ്യക്കുരുതിയില്‍ മൗനം പാലിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ സംഘങ്ങളും മാധ്യമ ഏജന്‍സികളും ഈജിപ്തുകാരുടെ ജീവന് വിലനല്‍കുന്നില്ലെന്നും .
പുരാതനസംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഈജിപ്തില്‍ ചോരപ്പുഴയൊഴുകുന്നത് പശ്ചിമേഷ്യയില്‍ സമാധാനം പുലരരുതെന്ന് ആഗ്രഹിക്കുന്ന ദുശ്ശക്തികളെ മാത്രമേ സന്തോഷിപ്പിക്കൂ.
ഈജിപ്തില്‍ ഇപ്പോഴുള്ള സൈനിക ഭരണത്തിന് പാശ്ചാത്യശക്തികളുടെയും മേഖലയിലെ ചില രാജ്യങ്ങളുടെ പരസ്യമോ രഹസ്യമോ ആയ പിന്തുണയുണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്.അധികാരം പിടിച്ചെടുത്ത പട്ടാളം, ഒരിക്കലും ജനാധിപത്യ പുനസ്ഥാപനത്തിനല്ല; അകത്തും പുറത്തുമുള്ള ജനാധിപത്യവിരുദ്ധരുടെ താല്‍പര്യ സംരക്ഷണത്തിനാണത് ചെയ്തതെന്ന് വിവരവും വിവേകവുമുള്ളവരൊക്കെ ചൂണ്ടിക്കാട്ടിയിരുന്നതാണ്.
പക്ഷേ, ഹുസ്നി മുബാറകിന്‍െറ സ്വേച്ഛാവാഴ്ചക്കാലത്ത് അവരോധിതരായ സൈന്യത്തിന്‍െറയും പൊലീസിന്‍െറയും ബ്യൂറോക്രസിയുടെയും ഏകപക്ഷീയമായ ജല്‍പനങ്ങള്‍ വിശ്വസിച്ച്, നടന്നത് അട്ടിമറിയല്ല മഹാഭൂരിഭാഗം ജനങ്ങളും മുര്‍സിയുടെ മതമൗലികവാദപരമായ ചെയ്തികളില്‍ രോഷാകുലരായി നടത്തിയ മഹാപ്രതിഷേധങ്ങളുടെ ഫലമായി മതേതര ജനാധിപത്യ സംസ്ഥാപനാര്‍ഥം വേണ്ടിവന്ന വിപ്ളവമാണെന്നാണ് അന്താരാഷ്ട്ര മീഡിയ പ്രചരിപ്പിച്ചത്.
 
മുര്‍സിയെ അധികാര ഭ്രഷ്ടനാക്കാന്‍ പ്രക്ഷോഭം നടത്തിയ പ്രതിപക്ഷ നേതാക്കള്‍ക്ക് യു.എസ് സാമ്പത്തിക സഹായമുണ്ടായിരുന്നതായി തെളിയിക്കുന്ന യു.എസ് രേഖകള്‍ നേരത്തേ തന്നെ പുറത്തുവന്നിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ ജനാധിപത്യം പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റു വഴിയാണ് ഈജിപ്തിലേക്ക് പണമൊഴുകിയിരുന്നതെന്ന് ബെര്‍ക്ലെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിങ് പ്രോഗ്രാം പുറത്തുവിട്ട ഭരണകൂട രേഖകള്‍ പറയുന്നു.
മുര്‍സിയെ അട്ടിമറിച്ചയുടന്‍ പുതിയ പട്ടാള ഭരണകൂടത്തിന് അമേരിക്ക നാലു എഫ്-16 യുദ്ധ വിമാനങ്ങള്‍ നല്‍കാന്‍ തീരുമാനമെടുത്തതില്‍ നിന്ന് തന്നെ ഈജിപ്തില്‍ യു.സിന്റെ നയസമീപനമെന്താണെന്ന് കൂടുതല്‍ വ്യക്തമാകുന്നുണ്ട്.
സഊദി അറേബ്യ, യു.എ.ഇ അടക്കമുള്ള ചില അറബ് രാജ്യങ്ങള്‍ മുര്‍സിയുടെ പടിയിറക്കത്തെ സ്വാഗതം ചെയ്തിരുന്നു.
തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്‍ മാത്രമാണ് ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ചത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതിനെ അപലപിക്കാത്ത അറബ്, പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയ ഉര്‍ദുഗാന്‍ തെറ്റ് തെറ്റാണെന്ന് പറയാന്‍ നട്ടെല്ല് കാണിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി
.യു.എസ് താല്‍പര്യം മുന്‍നിര്‍ത്തി പല രാജ്യങ്ങളിലും അനാവശ്യമായി ഇടപെടുകയും അതേസമയം പല അനീതികള്‍ക്കു നേരെയും കണ്ണടക്കുകയും ചെയ്യുന്ന ഐക്യരാഷ്ട്രസഭ ഈജിപ്തിലെ ജനാധിപത്യകൂട്ടക്കുരുതിയെക്കുറിച്ചും, സൈന്യം നടത്തുന്ന അരുംകൊലകളെക്കുറിച്ചും മൂര്‍ത്തമായി പ്രതികരിക്കാത്തത് തീര്‍ച്ചയായും പ്രതിഷേധാര്‍ഹമാണ്.
യു.എന്നിന്റെ പൂര്‍വകാലം അറിയുന്ന ഒരാളും അതൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും ലോകരാഷ്ട്രങ്ങളുടെ ഏറ്റവും വലിയ വേദിയെന്ന നിലയില്‍ യു.എന്നിന് വളരെയേറെ ഉത്തരവാദിത്തങ്ങളുണ്ട്. കഴിഞ്ഞകാലങ്ങളില്‍ അത് ഈ ഉത്തരവാദിത്തം നിറവേറ്റിയിരുന്നെങ്കില്‍ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറുമായിരുന്നു.
 ഈജിപ്തിനുള്ള എല്ലാ സൈനിക സഹായവും അമേരിക്ക നിര്‍ത്തിവെക്കണം, ഇന്ത്യ ഉള്‍പ്പെടെയുള്ള ജനാധിപത്യ രാജ്യങ്ങള്‍ അസന്ദിഗ്ധമായ ഭാഷയില്‍ മനുഷ്യത്വവിരുദ്ധമായ ഈ കൂട്ടക്കൊലയെ അപലപിക്കണം. ഏതായാലും ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം പ്രതികരിക്കുകയും ക്രിയാത്മകമായ നടപടികള്‍ കൊക്കൊള്ളുകയും ചെയ്യേണ്ട സ്ഥിതി വിശേഷമാണ് ഈജിപ്തില്‍ ഉടലെടുത്തിരിക്കുന്നത്. നമുക്ക് അങ്ങിനെ പ്രതീക്ഷിക്കാം 

2013 ഓഗസ്റ്റ് 14, ബുധനാഴ്‌ച

തൂറ്റി പ്പോയ സമരം,,,,,,,,,,,,,,,,,,,


ഒരു സമരം ഇങ്ങനെ പരാജയപെടുമോ,

 
അതിനു എന്തല്ലാം കരന്നങ്ങള് ഉണ്ടാവും, എന്നാലും  സീ. പി. ഐ. എം.നടത്തിയ സമരം എന്ത് കൊണ്ട്ട് പരാജയപെട്ടു എന്ന് ഒരിക്കലും മനസ്സിലാവുന്നില്ല
25000 ആളുകള് വരുന്ന സമരത്തിന്‌ എന്തല്ലാം മുന് കരുതലുകള് പാര്ട്ടി എടുത്തു എന്ന് അറിയാന് കേരളത്തിലെ ജനങ്ങള്ക് താല്പരിയം ഉണ്ട്ട്,

പ്രാഥമിക കര്രിയങ്ങള്  നിരവഹിക്കാന് പോലും സവ്കരിയം ഇല്ലാതെ  ജനങ്ങള് വല്ലാതെ കസ്റ്റപെട്ടു എന്നാണ് ഒരു പാര്ട്ടി പ്രവര്ത്തകന് പറഞ്ഞത് 
  സമരം 2 ദിവസം കൂടി നിന്നാല് എന്തായിരിക്കും അവിടത്തെ അവസ്ഥ എന്ന് ചിന്തിക്കാന് പോലും ആവുന്നില്ല
ഇനി മേലില് പാര്ട്ടി ഇങ്ങനെ ഒരു സമരം നടത്തും എന്ന് തോന്നുന്നില്ല ,
 മണം വന്നത് കൊണ്ട്ടാണ് സമരം നിര്ത്തിയത് എന്നും പറഞ്ഞു കേള്കുന്നു
  

2013 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

നിയമസഭ ആരുടേയും തറവാട് വകയല്ല ,,,

  1. കേരള നിയമ സഭ വളയുക ,എന്നിട്ട് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന് വേണ്ട്ടി പല വിദ പ്രശ്നങ്ങളും തീര്ക്കാന് വരുന്ന ആയിരക്കണക്കിന് വരുന്ന പാവങ്ങളായ. സതാരണ ക്കാരായ ആളുകളെ കടത്തി വിടാതെ അവരെ പുറത്തു നിര്ത്തുക ,മന്ത്രി മാരെയും  മറ്റു ജോലി ചെയ്യുന്ന ആളുകളെയും അകത്തേക്ക് കടത്താതിരിക്കുക. എന്നിട്ട് പറയുക സമരമാണ് എന്ന് , ഇതാണോ സമരം, ഇതിനു സമരം എന്നാണോ പറയുക ,ശെരിക്കും ഇതിന് ഗുണ്ടായിസം എന്നാണ് പറയുക , 
    നിയമസഭ ഇടതു പക്ഷത്തിന്റെ തറവാട് വക അല്ല എന്ന് മനസ്സിലാക്കുക ,അതിന്  കുട പിടിക്കാന് കുറെ ചാനലുകാരും,കുടുംബസമേതം വാര്‍ത്താ ചാനലുകള്‍ കാണാന്‍ കഴിയാതായിട്ട് കാലം കുറച്ചായി. വാര്‍ത്തകളെ വ്യഭിചരിച്ച് മസാലകളാക്കി മാറ്റുന്നതില്‍ ചാനലുകള്‍ നടത്തുന്ന മല്‍സരം സഹനത്തിന്റെ സീമകളെല്ലാം ലംഘിക്കുന്നതാണ്. അവര്‍ക്ക് എല്ലാം ആഘോഷമാണ്., സമരം ചെയ്യണ്ടത് ജനങ്ങള്ക് വേണ്ടിയാണ് അല്ലാതെ ജനങ്ങളാല് തിരഞ്ഞെടുത്ത മന്ത്രി സഭ അട്ടിമാരിക്കാനല്ല , സോളാര് എന്നാ അഴിമതി കേസില് കേരള ഖജനാവിന് ഒരു രൂപ പോലും നഷ്ടം ഉണ്ടായിട്ടില്ല പിന്നെ എന്തിനാണ് ഈ പുകില് എന്ന് മാത്രം മനസ്സിലാവുന്നില്ല
    , സമരം ചെയ്യുന്ന വിരുതന്മാരു ആരല്ലാം ആണ് എന്ന് നോക്കുക , കേരള ഗജനാവിനു 200 കോടിയില് പരം രൂപ നഷ്ടപെടുത്തിയ ലാവലിന്  അഴിമതി വീരന് പിണറായി വിജയന് , കുടുംബക്കാരന്  ഭൂമി ദാനം നടത്തി അഴിമതി നടത്തിയ അച്ചുമാമന് , ഒരു സമരം നടത്താനു ഇവര്ക്ക് വല്ല യോകിതയും ഉണ്ടോ ,,,,, ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഒന്നാംഘട്ടം വന്‍ വിജയമായിരുന്നു. ജനകീയ പങ്കാളിത്തത്തോടെ ഇത്രയും വലിയ പൊതുപരിപാടി മുമ്പൊരിക്കലും കേരളത്തില്‍ നടന്നിട്ടില്ല. പതിനാല് ജില്ലകളിലും മുഖ്യമന്ത്രി എത്തി. രാവിലെ മുതല്‍ പുലര്‍ച്ചെ വരെ പരാതികള്‍ സ്വീകരിച്ചു. പല പരാതികള്‍ക്കും അപ്പപ്പോള്‍ തന്നെ പരിഹാരം കണ്ടു. മറ്റ് പരാതികള്‍ പരിഹരിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു. , ഇതൊന്നും മനസ്സിലാക്കാതെയാണോ സമരം ചെയ്യുന്നത് ,പന്ത്രണ്ടാം തിയതി ആരംഭിക്കാനിരിക്കുന്ന ഈ പരിപാടികള്‍ അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് അന്ന് മുതല്‍ തന്നെ സോളാര്‍ സമരത്തിന്റെ മറ്റൊരു ഘട്ടം ആരംഭിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ കരുത്ത് കാട്ടാനും ഭരണം നിശ്ചലമാക്കാനും അത് വഴി ജനസമ്പര്‍ക്കപരിപാടി അട്ടിമറിക്കാനുമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്.
    ഇടതു പക്ഷ നേതാക്കള് ഇത്രക്കും വിവരം ഇല്ലത്തവരാണോ ? ആയിരക്കന്നക്കിനു പാവങ്ങളെ ബാതിക്കുന്ന പ്രശ്നങ്ങള് ഉണ്ടായിട്ടും അതൊന്നും നോക്കാതെ നിയമ സഭ വളയുക ജനങ്ങളെ ബുദ്ദി മുട്ടിക്കുക ജനാധിപത്യ സംവിധാനമാണെന്ന് കരുതി എന്തുമാവാമോ...? രാഷ്ട്രീയ നേതാക്കള്‍ പാലിക്കുന്ന സാമാന്യ മര്യാദകള്‍ പോലും പാലിക്കപ്പെടുന്നില്ല. സാധാരണ ജീവിതം ഉറപ്പ് വരുത്താനും പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കാതിരിക്കാനും സമാധാന സഹവര്‍ത്തിത്വത്തിനുമെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ ബാധ്യസ്ഥരാണ്. സോളാര്‍ വിവാദത്തിന്റെ പേരില്‍ ഒരു ഹര്‍ത്താലുള്‍പ്പെടെ പൊതുഖജനാവിന് സി.പി.എം വരുത്തിയ നഷ്ടങ്ങള്‍ കോടികളുടേതാണ്. വിദ്യാര്‍ത്ഥി-യുവജന സമരങ്ങളുടെ പേരില്‍ തിരുവനന്തപുരം നഗരത്തെ കലാപകലുഷിതമാക്കിയത് എല്ലാവരും കണ്ടതാണ്. രണ്ട് മാസത്തോളമായി പ്രതിപക്ഷം നടത്തുന്ന സമരം ഒടുവില്‍ സെക്രട്ടേറിയേറ്റ് പിടിച്ചെടുക്കുന്ന രീതിയിലേക്കാണ് മാറുന്നത്. ജനാധിപത്യ രീതിയില്‍ സമരം നടത്തുന്നത് ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ പതിറ്റാണ്ടുകളായുള്ള കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ച് സെക്രട്ടേറിയേറ്റിന്റെ ഒരു വാതിലിലൂടെയും ആരെയും പ്രവേശിപ്പിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.അച്യുതമേനോന്റെ കാലം മുതല്‍ സെക്രട്ടേറിയേറ്റ് ഉപരോധസമയത്ത് കണ്ടോന്‍മെന്റ് ഗേറ്റ് തുറക്കുന്ന രീതിയുണ്ടായിരുന്നു. എന്നാല്‍ ഈ 12ന് ആരംഭിക്കുന്ന സമരത്തില്‍ ആരെയും സെക്രട്ടേറിയേറ്റിലേക്ക് കടത്തില്ലെന്നാണ് പറയുന്നത്. മൂന്ന് ഗേറ്റിലും അവര്‍ക്ക് സമരം നടത്താം. അതേസമയം കന്റോണ്‍മെന്റ് ഗേറ്റിന് മുന്നില്‍ നടത്തുന്ന സമരം ജനവിരുദ്ധമാണ്. വോള്‍സ്ട്രീറ്റ് സമരമെന്നും പിടിച്ചെടുക്കല്‍ സമരമെന്നുമാണ് അവര്‍ ഈ സമരത്തെ വിശേഷിപ്പിക്കുന്നത്. ജനാധിപത്യത്തില്‍ അങ്ങനെ ഒരു സമരമുറ അഭികാമ്യമാണോ?
    12  നു ആരംഭിക്കുന്ന ജനസംബര്ക്ക പരിപാടി അലങ്കോലപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് അന്ന് മുതല്‍ തന്നെ സോളാര്‍ സമരത്തിന്റെ മറ്റൊരു ഘട്ടം ആരംഭിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ കരുത്ത് കാട്ടാനും ഭരണം നിശ്ചലമാക്കാനും അത് വഴി ജനസമ്പര്‍ക്കപരിപാടി അട്ടിമറിക്കാനുമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്.ഇത് പോലെ വിവരമില്ലാത്ത ഒരു പാര്ട്ടി ഈ ദുനിയാവില് ഇല്ല എന്ന് തന്നെ പറയാം കാരണ്ണം ഇതിനു മുന്പ് എന്തല്ലാം സമരങ്ങളാണ് ചെയ്തത് , ട്രാക്റ്റര്  സമരം,,, എ.ഡി.ബി. സമരം ,,, സോയശ്രകോളാജ്  സമരം,,, എയര്പോര്ട്ട് സമരം,,, സ്മാര്ട്ട് സിറ്റി സമരം,,,,കമ്പ്യൂട്ടര് സമരം ,,,ക്രഷി നശിപ്പിക്കല് സമരം,,, വെട്ടി നിരത്തല് സമരം ,,,.ഇങ്ങനെ എന്തല്ലാം വിവരക്കേടാണ് ഈ പാര്ട്ടി കാട്ടി കൂട്ടിയത് , ഇവര്ക്ക് ഇപ്പോഴും നേരം വെളുക്കാത്തത്‌ എന്താണ് എന്ന് ആലോചിച്ചു ഒരു പിടിയും ഇല്ല , ഇനി എത്ര കാലം വെന്നമോ ആവോ ഇവര്ക് നേരം വെളുക്കാന് ? ജനങ്ങളെ നിങ്ങള് പ്രതീകരിക്കുക ........